Saturday, 7 April 2012

AnavariyumPonkurisum-VaikomMuhammedBasheer



ജീവിതത്തിനു ഹാസ്യഭാവം തുളുമ്പുന്നതാണു ബഷീറിന്റെ കൃതികൾ ഒട്ടുമിക്കവയും. ബഷീർ, ജീവിതത്തിന്റെ അടിയൊഴുക്കുകളിൽ ചെന്ന് അതിന്റെ താളംമനസ്സിലാക്കിയ ഒരു എഴുത്തുകാരനാണെന്നു നിസംശയും പറയാം.ഈ കൃതിയിൽ, ഒരു ചരിത്രകാരനെന്നു സ്വയം വിശേഷിപ്പിക്കുന്ന ബഷീർ, ഒരു ചോദ്യം വായനക്കാർക്ക് എറിഞ്ഞുതരുന്നു "സൈനബ,മണ്ടൻ മുത്തപയ്ക്കു കൊടുക്കുന്ന പുട്ടിനകത്തു പുഴുങ്ങിയ് കോഴിമുട്ട ഒളിച്ചിയിക്കാൻ കാരണമെന്തു?"അദ്ദേഹത്തിന്റെ മറ്റൊരു കഥാപാത്രമായ ഉണ്ടക്കണ്ണന്ത്രു, വീട്ടുവേലക്കാരിക്കു മാസത്തിൽ രണ്ടണ ശമ്പളം കൊടുക്കുന്ന മഹാനഷ്ടത്തെ പരിഹരികാൻ വേണ്ടി അവളെ അങ്ങു നിക്കാഹു കഴിച്ചു ഭാര്യയാക്കി. ഇങ്ങനെയുള്ള കഥാപാത്രങ്ങളാണു ഈ കൃതി നിറയെ. അതു വായനക്കാരനു രസം ഉളവാക്കുന്നു.ജീവിതത്തിന്റെ അന്തർഘടന മനസ്സിലാക്കിയ അദ്ദേഹത്തിനു, ജീവിതത്തിനു ഒരു നർമ്മ ഭാവം എവിടെയും കണ്ടെത്താൻ കഴിഞ്ഞിരുന്നിരിക്കണം.ഒരാളുടെ കൃതിയിൽ അയാളുടെ ആശയങ്ങളും വീക്ഷണങ്ങളും വ്യഥകളും ജീവിതം തന്നെയും നിഴൽ വീണുകിടക്കുന്നു എന്നു ബെന്യമിൻ പറഞ്ഞിരിക്കുന്നതു വെറും ഒരു ആലോചനയുടെ ഭാഗം ആയിരിക്കാൻ വഴിയില്ല.

Review also there in the following link.

AnavariyumPonkurisum-VaikomMuhammedBasheer

Sabdangal-VaikomMuhammedBasheer



ഭക്ഷണം ദൈവവും, ഭാഗ്യം മതവും ആയ പച്ചയായ ജീവിതം നയിക്കുന്നവരാണു മനുഷ്യൻ. ആ മതം ഒരു നേരത്തെ ഭക്ഷണം കൊടുത്തുകഴിയുമ്പോൾ അവനു അനേകം മതങ്ങളും ദൈവങ്ങളും ഉണ്ടാകുന്നു. പിന്നെ നിഷ്കളങ്ക ശിശു ആയി ഭൂമിയിൽ വന്ന മനുഷ്യൻ,മൃഗം ആയി ജീവിതം പരിശീലിച്ചു, മനുഷ്യനും മൃഗവുമല്ലാത്ത അവസ്ഥയിൽ അനന്തതയിൽ മറയുന്നു.

Review also available @ below link
Sabdangal-VaikomMuhammedBasheer

JeevitaNizhalppadu-VaikomMuhammedBasheer



"ഒരു ചെറിയ പുസ്തകവരികൾക്കുള്ളിൽ ഒരു വലിയ ജീവിതമത്സരത്തിന്റെ ഗംഭീരാരവം എഴുതിയ അല്ലയോ മഹാനായ എഴുത്തുകാരാ", എന്നാണു എനിക്കു ഈ ചെറു നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ബഷീറിനെ കുറിച്ച് തോന്നിയതു. എല്ലാം വിറ്റ് വിദേശ പഠനം നടത്തിയ അബ്ബാസ് എന്ന കഥാപാത്രം ഉയർന്ന ജീവിതവും ഉന്നതാശകളും പേറി നടക്കുന്നു. പക്ഷേ, വിധിയുടെ വിളയാട്ടത്തിൽ ആയാൾ ഭിക്ഷകാരനു സമനായി ജീവിതം നയിക്കുവാൻ നിർബന്ധിതനാകുമ്പോൾ, അയാൾ വിശപ്പടക്കുവാൻ മറ്റൊരു ഭിക്ഷകാരനിൽ നിന്നു തട്ടിപ്പറികാൻ വെമ്പൽ കൊള്ളുന്നു. ഇവിടെ തമാശകൾ കൊണ്ട് മഹാത്ഭുതം സൃഷ്ടിച്ച ചാർളി ചാപ്ലിൻ എന്ന മഹാപ്രതിഭയടെ ഒരു വരി കൂട്ടിചേർക്കാൻ ആഗ്രഹിക്കുന്നു. “Life is a tragedy when seen in close-up, but a comedy in long-shot.”

Review also available at the below link


JeevitaNizhalppadu -Vaikom Muhammed Basheer

MantrikaPoocha-VaikomMuhammedBasheer



ഔൽസുക്യത്തിന്റെ തീവ്രതയാണ് അത്ഭുതങ്ങളുടെ നിഗൂഡത. ബേപ്പൂർ സുൽത്താന്റെ ഉജ്ജ്വലവും സൂക്ഷ്മതയുമാർന്ന കഥാവിവരണമാണ് അനുവാചകനിൽ ഉദ്യമിപ്പിക്കുന്ന അഭിനിവേശം.ഈ കഥയിലും ഒരു മഹാത്ഭുതം നടക്കുന്നു.പെൺപൂച്ച ആൺപൂച്ചയായി മാറുന്ന വിസ്മയം.
കൈസുകുട്ടി നീലാണ്ടൻ പൂച്ചയായ കഥ.ഒരു മാന്ത്രികപ്പൂച്ച!!!

Review also available @
MantrikaPoocha-VaikomMuhammedBasheer

NinteChorayileVeenju-B.Murali



ഒരു കൊച്ചു ക്രൈം നോവൽ. ഈ ക്രൈം നോവലിൽ എന്നെ ആകർഷിച്ചത് ഇതിലെ തടിയൻ കഥാപാത്രത്തിന്റെ ഒരു വാചകമാണു: "ഞങ്ങൾ ഇവിടെ അപരിചിതരായിരിക്കും. എന്നാലും ഇവിടുത്തെ പതിവനുസരിച്ച് ആരും പരിചയമില്ലാത്തവരല്ല. ഞങ്ങൾ വെളുക്കുവോളം കഥ പറയും, ഓരോരുത്തരുടെയും കാര്യങ്ങൾ. അതൊക്കെ പറഞ്ഞെന്നു വച്ച് പിന്നെ ഞങ്ങൾ പരിചയക്കാരായി തുടരണമെന്നില്ല. ഇവിടെ ഞാൻ സംസാരിച്ചിട്ടുള്ള പലരെയും പിന്നെ ഞാൻ അറിയുക കൂടിയില്ല."

Review also available at the below link.

NinteChorayileVeenju-B.Murali

Sunday, 18 March 2012

MeerSadhu-K.R.Meera



മീരയുടെ ഭാഷ്യം, അതാരെയും ഒന്നു ചിന്തിപ്പിക്കും എന്നതിനു ഉദാഹരണമാണു "പാൽ പോലെയാണു പ്രേമം. നേരത്തോടു നേരം കഴിഞ്ഞാൽ പുളിക്കും, പിരിയും, വിഷമാകും." കൂടാതെ അതു ശക്തവും ആണു "മാധവൻ നിങ്ങൾക്കറിയില്ല, നിങ്ങൾ പ്രേമിക്കുന്നത് സ്ത്രീകളെയല്ല. പ്രേമത്തെയാണു. അതുകൊണ്ടാണു നിങ്ങൾക്കൊരു സ്ത്രീയിലും ഒതുങ്ങാൻ കഴിയാത്തത്." എന്നു തുളസി മാധവനോട് തന്നെ ഉപേക്ഷിക്കുന്നതിനു മുൻപ് പറയുന്നതും. ഒരു നോവൽ നിറയെ ഇത്തരം വാചകങ്ങൾ ആണെങ്കിൽ, ആ മാസ്മകരിത തുളുമ്പുന്ന വാക്കുകൾ തുടരെ തുടരെ മനസ്സിൽ ചെന്നു തട്ടി സ്ഫടികം പോലെ ചിന്നി ചിതറുന്നു. ഈ കഥ മീരാസാധുവിന്റെ കഥയാണു. ആൺ വഞ്ചനയ്ക്കെതിരെ പ്രതികാരം ചെയ്യുന്ന മീരാസാധുവിന്റെ കഥ.

Review also available at the below link

MeerSadhu-K.R.Meera

Campus-Ormakalude-Pusthakam-Bins.M.Mathew



"ക്യാംപസ് ഓർമ്മകളുടെ പുസ്തകം". എനിക്കു വളരെയേറെ ഇഷ്ട്ടപ്പെട്ടു. ബിൻസിന്റെതായ ഒരു മലയാളം ശൈലിയാണു എന്നെ ആകർഷിച്ചത്. ഇവിടെ എന്റെ രണ്ട് വരി കുറിക്കട്ടെ.

ക്ഷണമൊന്നാകിൽ കടന്ന് പോകിലും,
ഇന്നലകളിലെ ഓർമ്മകൾ തുടിക്കുമെൻ മനസ്സിൽ.

നാളെകൾ ശുഭമായി വന്നീടികിലും,
ഇന്നലക്കളെ മറക്കുമോ മാനവഹൃദയങ്ങൾ.

കാലത്തിന്റെ നൊമ്പരങ്ങൾ കെട്ടഴിമ്പോഴും,
ഓർമ്മകൾ വഴികാട്ടിയായി വന്നിടും.

ആ കാലം ഒരിക്കൽ മടങ്ങിവരുമെന്ന... പ്രത്യാശയിൽ ഇരിക്കുന്നു ഞാൻ ഈ വാതിൽ പടിയിൽ.

കാരണം,
ഓർമ്മകളാണെന്റെ ജീവൻ.

Review also available at the below link

Campus-Ormakalude-Pusthakam-Bins.M.Mathew