Sunday 28 October 2012

Oru Sankeerthanam Pole-Perumpadavam Sreedharan





"ഒരു സങ്കീർത്തനം പോലെ" സൃഷ്ട്ടിക്കപ്പെട്ടത് ദസ്തയേവ്സ്കിയോടുള്ള  ഭ്രാന്തമായ സ്നേഹത്തിൽ നിന്നും ആരാധനയിൽ നിന്നുമാണ്. പെരുമ്പടവം ദസ്തയേവ്സ്കിയിൽ സന്നിവേശിച്ചത് അനുഗൃഹീതമായ ഒരു നിമിഷത്തിന്റെ പ്രേരണയാലാണ്. ദസ്തയേവ്സ്കിയയും അന്നയും അരങ്ങിൽ നിന്നൊഴിയുമ്പോഴും പെരുമ്പടവം ശ്രീധരന്റെ കഥാപാത്രങ്ങൾ വായനക്കാരിൽ ഉളവാക്കിയ നിർവൃതി, പെരുമ്പടത്തിന്റെ ആത്മസമർപ്പണവും, ഈ നോവൽ ഉദ്ഭുതമായ സാഹചര്യത്തിൽ അദ്ദേഹത്തിനുണ്ടായ ആന്തരിക വെളിപാടും വ്യക്തമാക്കുന്നു.

വയലിൻ കമ്പിയിൽ സംഗീതം ജനിക്കുന്നത് സ്നേഹവും ആത്മസമർപ്പണവും തുളുമ്പുമ്പോളാണ്. ഇവിടെ പെരുമ്പടവം ശ്രീധരൻ സാഹിത്യത്തിന്, സ്നേഹവും ആത്മസമർപ്പണവും കൊണ്ട് ജന്മം നൽകിയിരിക്കുന്നു. ഈ നോവൽ വായിക്കാൻ കഴിഞ്ഞതിൽ നമ്മൾ കൃതാർതഥരാണ്.


The review also available @

Oru Sankeerthanam Pole-Perumpadavam Sreedharan


Saturday 20 October 2012

Ntuppuppakkoranendarnnu!-Vaikom Muhammad Basheer



പ്രൗഢിയാർന്ന ഒരു ജീവിതത്തിൽ നിന്നും ഒരു സുപ്രഭാതത്തിൽ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചേരുന്ന മനുഷ്യന്റെ ചുറ്റുപാടുകളെ അവാച്യമാംവണ്ണം, ഫലിതരൂപേണ
ബഷീർ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! എന്നതിലൂടെ നമ്മെ ചിത്തിപ്പിക്കുന്നു, രസിപ്പിക്കുന്നു.

"വർത്തമാനകാലത്തിൽ ജീവിക്കുക" എന്ന ഒരു സാരോപദേശം ഇതിൽ വികസിച്ചിരിക്കുന്നു.

കുഞ്ഞുതാത്തുമ്മ(ബഷീറിന്റെ ഉമ്മ)എപ്പോഴും പറഞ്ഞഭിമാനിക്കുന്ന ഒരു മഹാപ്രതാപത്തിന്റെ കാലമാണ് "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്...ബല്യകൊമ്പനാന". പക്ഷേ, അതൊരു "കുയ്യാനേർന്നു"(കുഴിയാന) ആരെങ്കിലും പറഞ്ഞാൽ ആർക്കായാലും അഭിമാനക്ഷതം ഉണ്ടാകും.
ആ മഹാപ്രതാപത്തിന്റെ ചരിത്രസൗധം തകരും.

ഇതിൽ പാത്തുമ്മയുടെ(ബഷീറിന്റെ പെങ്ങൾ) പ്രേമം സഫലീകരിക്കുന്നത് ഒരു ശുഭപര്യാവസാനം ആണ്.



The review also available @

Saturday 6 October 2012

Kannaki-T.N Gopakumar

യോഗ്യമായ പദപ്രയോഗങ്ങളിലൂടെയുള്ള വരിഷ്ഠ്മായ കാഴ്ച്ചപാടുകളാണ് ഗോപകുമാറിന്റെ 'കണ്ണകി'.

Review also available @

Kannaki-T.N Gopakumar