
അദ്ദേഹം ഒരു സുൽത്താനാണു. ആദ്ദേഹത്തിനു ആവുവോളം അനുഭവ സമ്പത്ത് ഉണ്ട്. നർമ്മത്തിന്റെ സാമ്രാട്ട്. തൂലിക എടുക്കുന്ന മാത്രയിൽ ആ അനുഭവങ്ങൾ മനസ്സിൽ തട്ടി സ്തോക ശകലിത സ്ഫടികങ്ങളായ ആശയങ്ങളായി, കഥകളായി രൂപാന്തരപ്പെടുന്നു. "വിഡ്ഢികളുടെ സ്വർഗ്ഗം" എന്ന കഥ ആ ബേപ്പൂർ സുൽത്താന്റേതാണു. ബഷീർ പ്രേതങ്ങളെപറ്റി പറയുമ്പോൾ ഒരു പ്രത്യേകതയാണു. പിന്നത്തേക്ക് മാറ്റി വച്ചുകൊണ്ട് അതിനെ ഒരു പൂർണ്ണതയിൽ അവസാന താളുകളിൽ എത്തിക്കുമ്പോൾ നിറയെ ഹാസ്യവും. ചുരുക്കത്തിൽ ഹാസ്യം നിറഞ്ഞ പ്രേതകഥയാണു "നിലാവു കാണുമ്പോൾ". എന്നാൽ അതിലെവിടയോ ഒരു വിടവ് അനുവാചകനായി ബഷീർ ബാക്കി വൈക്കും: "ഇത് എവിടയോ സംഭവിച്ചിരിക്കാൻ ഒരു സാധ്യത ഇല്ലേ എന്ന ചോദ്യം"
മനസ്സിനെ ഇളത്തയാക്കുകയാണു "പൂവൻപഴം" എന്ന പനനീർ തുള്ളി കൊണ്ട് തളിക്കുമ്പോൾ കിട്ടുന്ന കുളിർമ്മയും വാസനയും.
"വിഡ്ഢികളുടെസ്വർഗ്ഗം" ഒരുവൾ എങ്ങനെ ഒരു വ്യഭിചാരിയായിതീരുന്നു എന്ന സാമൂഹ്യവ്യവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. ഇത് സുൽത്താന്റെ വിചക്ഷണതയെ കാട്ടിതരുന്നു.
Review is also available at Viddikalude Swargam-Vaikom Muhammed Basheer
No comments:
Post a Comment